Wednesday, June 14, 2023

കാലത്തിന്റെ പഴക്കം

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ 
നേട്ടം മാത്രമേ 
നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ 
സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ 
ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും 
വലിയ സമ്പാദ്യം.
 

Sunday, November 20, 2022

മറന്ന കാഴ്ചകള്‍

Reading
വര്‍ത്തമാനങ്ങള്‍ അക്ഷരങ്ങളാക്കുക,
ജീവിതത്തിണ്റ്റെ ശേഷിപ്പില്‍
ആ വായന കൂട്ടേകും.

നല്‍കുന്ന പാത്രം അറിഞ്ഞും,
നല്‍കിയത്‌ അറിയാതെയും
സൂക്ഷിക്കുക.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ജീവിതം
മരണത്തേക്കാള്‍ ഭയാനകമാണ`.
 

Sunday, October 02, 2022

അരുകിലെ സുഹൃത്തിന്റെ ഹൃദയം

dear friend
നാം നമ്മെ അറിയുമ്പോള്‍
ഉള്ളിലുള്ള ചിന്തകളിലെക്ക്‌
നാം ചെല്ലുന്നു..
അതില്‍ വര്‍ത്തമാനങ്ങളുടെ
പൊരുള്‍ തിരയുമ്പോള്‍
നമുക്കരുകിലെ മനുഷ്യനെ അറിയുന്നു.
ആ തിരിച്ചറിവില്‍ നമ്മുടെ വാക്കുകള്‍ക്ക്‌
മാറ്റം വരുന്നു..
വാചകങ്ങള്‍ക്കും, വരികള്‍ക്കും
പ്രവൃത്തികള്‍ക്കും മാറ്റം വരുന്നു.
അവിടെ നാം നമ്മെ തിരിച്ചറിയുന്നു..
അരുകിലെ സുഹൃത്തിന്റെ
ഹൃദയം തൊടാനാകുന്നു.

Sunday, September 25, 2022

കാലത്തിന്റെ ഫോണ്‍ കോള്‍

ഞാന്‍ അവളുടെ മുറിയില്‍ 
ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ 
ശബ്ദം എന്നോട്‌ പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്‌ 
നിങ്ങള്‍ സ്വപ്നത്തിലേക്ക്‌ വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്‌,
അവളുടെ മനസ്സിന്റെ തണലിലേക്ക്‌
ഞാനുറങ്ങുവാനാരംഭിച്ചു.

പ്രണയം.
നീ എന്നില്‍ പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...എന്റെ ഹൃദയം  
നിന്റെ പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ ഇന്നലെ മുഴുവന്‍ 
കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും
മറവില്‍ പോകാതെ സൂക്ഷിക്കുക.
കാലത്തിന്റെ ഗതിവേഗത്തില്‍ 
നാം നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ മാത്രമാകും.

കണ്ണാടി.
മുഖമൊരുക്കാന്‍ കണ്ണാടി 
തിരഞ്ഞ എനിക്ക്‌ മുന്നില്‍ 
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ 
നിഴലുകള്‍ മാത്രം. 
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ 
വച്ചപ്പോള്‍ അതില്‍ 
മനസ്സോ, മുഖമോ 
ഉണ്ടായിരുന്നില്ല.

സ്വന്തം.
നാം ഹൃദയത്തോട്‌ ചേര്‍ക്കും 
തോറും നമ്മില്‍ 
നിന്ന് അകലുന്ന പലതില്ലേ..
നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ 
നാം നാളേക്ക്‌ വെക്കും പോലെ..
ഒാര്‍മ്മകളെ നാം മറവിയെന്ന് 
പേര്‌ ചൊല്ലി മനപൂര്‍വ്വം മറക്കുന്നു..

Sunday, September 18, 2022

പുണ്യപ്രവൃത്തിയിലെ കളവ്‌

വിശക്കുന്നവന്റെ മുന്നിലെ 
അന്നമാണ' ദൈവം
-
നല്‍കുന്നവന്റെ പാനപാത്രം
എന്നും നിറഞ്ഞിരിയ്കും.
-
ആദ്യ നന്‍മ തേടേണ്ടത്‌
നമ്മുടെ ഉള്ളില്‍ 
നിന്നുതന്നെയാണ'.
-
കളങ്കമില്ലാത്ത ചിന്തയില്‍ 
മാത്രമേ നന്‍മയുണ്ടാകുള്ളു.

നാം നാളേയ്ക്‌ മാറ്റി 
വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ 
നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.
-
പ്രാര്‍ത്ഥനകള്‍ മാത്രല്ല 
നന്‍മ അന്യന`വേദന
യുണ്ടാക്കാത്ത കളവും
പുണ്യപ്രവൃത്തിയായി 
മാറിയേക്കാം..

Sunday, August 28, 2022

കാലത്തിന്റെ ഫോണ്‍ കോള്‍

ഞാന്‍ അവളുടെ മുറിയില്‍ 
ഫോണ്‍ ബെല്ലായി.
ഫോണിനുള്ളിലെ ശബ്ദം 
എന്നോട്‌ പറഞ്ഞു.
അവള്‍ ഉറക്കത്തിലാണ്‌ 
നിങ്ങള്‍ സ്വപ്നത്തിലേക്ക്‌ വിളിക്കൂ.
കണ്ണുകള്‍ ഇറുകെ അടച്ച്‌,
അവളുടെ മനസ്സിന്റെ \
തണലിലേക്ക്‌
ഞാനുറങ്ങുവാനാരംഭിച്ചു.

പ്രണയം.
നീ എന്നില്‍ 
പ്രണയമായത്‌ എപ്പോഴാണ്‌..
നിന്റെ കണ്ണുകള്‍ 
എന്നെ ഉമ്മവച്ചപ്പോഴോ.
നിന്റെ ശ്വാസം 
ഞാന്‍ കുടിച്ചപ്പോഴോ..
ഓര്‍ക്കുന്നില്ല ഞാന്‍...
എന്റെ ഹൃദയം നിന്റെ 
പക്കല്‍ ആയിരുന്നല്ല്ലോ...
മടക്കി വാങ്ങാന്‍ ഇന്നലെ 
മുഴുവന്‍ കാത്തിരുന്നു ഞാന്‍...
ഇന്നു നീ വരുമായിരിക്കും.

പാതകള്‍.
ചവിട്ടിയകന്ന പാതകളും.
കണ്ടൊഴിഞ്ഞ മുഖങ്ങളും 
മറവില്‍ പോകാതെ 
സൂക്ഷിക്കുക.
കാലത്തിന്റെ 
ഗതിവേഗത്തില്‍ നാം 
നമ്മെ തിരിച്ചറിയുന്നത്‌ 
ഈ പാതയോരങ്ങളില്‍ 
മാത്രമാകും.

കണ്ണാടി.
മുഖമൊരുക്കാന്‍ 
കണ്ണാടി തിരഞ്ഞ എ
നിക്ക്‌ മുന്നില്‍ മുറിഞ്ഞ 
പോയ സൗഹൃദത്തിന്റെ 
നിഴലുകള്‍ മാത്രം. 
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ 
വച്ചപ്പോള്‍ അതില്‍ മനസ്സോ, 
മുഖമോ ഉണ്ടായിരുന്നില്ല.

സ്വന്തം.
നാം ഹൃദയത്തോട്‌ 
ചേര്‍ക്കും തോറും നമ്മില്‍ 
നിന്ന് അകലുന്ന പലതില്ലേ..
നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ നാം 
നാളേക്ക്‌ വെക്കും പോലെ..
ഒാര്‍മ്മകളെ നാം 
മറവിയെന്ന് പേര്‌ 
ചൊല്ലി മനപൂര്‍വ്വം മറക്കുന്നു.

Sunday, August 14, 2022

നിലാവിന്റെ സ്വാതന്ത്ര്യം

ജീവിതത്തിന്റെ കമ്പിയെഴിക്കുള്ളീല്‍
ഞെരിക്കപ്പെടുമ്പോള്‍,
അകലത്തെ സ്വാതന്ത്യം ആഹ്ളാദമാകുന്നു.

മറുവശം,
നിലാവിന്റെ  സ്വാതന്ത്ര്യം 
പുതപ്പു ചുടുമ്പോള്‍
മറ്റെല്ലാം വെറുക്കപ്പെടുന്നു
എന്നത്‌ പ്രക്രതി സത്യം.
അന്യന്റെ സുഖം
 മനസ്സിലേറ്റാനാണ'
നമുക്കെല്ലാം വെമ്പല്‍
അതില്‍ ഞാനും നീയും 
ഒരു പോലെ ...
അതും വാസ്തവം....???

Tuesday, July 26, 2022

ഓര്‍മ്മകള്‍

ക്ലാവുപിടിക്കാത്ത 
ഓട്ടുരുളിയില്‍ വീഴുന്ന 
കാലത്തിന്റെ 
ജലത്തുള്ളി.

സൗഹൃദം.
മിന്നുന്നുതൊക്കയും 
തന്റേതെന്ന് മോഹിച്ച 
തട്ടാന്റെ പെട്ടിലെ 
കാക്കപൊന്ന്

വിചാരം.മനസ്സിന്റെ 
നിഗൂഢതയില്‍
ചെന്നുപതിക്കുന്ന 
ചിന്തയുടെ കനല്‍.

വാസ്തവം.
നടന്ന വഴിയേ 
വീണ്ടും 
കാല്പാടുകളാകുന്ന 
യാഥാര്‍ത്ഥ്യം.

കണ്ണീര്‍.കടലിന്റെ 
ആഴവും 
തിരയുമില്ലാത്ത 
ഉപ്പുജലം.

Monday, July 25, 2022

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍
കാലത്തിന്റെ കാഴ്ചകള്‍ക്ക്‌
ചിതലരിക്കാനാകില്ല.
സ്നേഹത്തിലും ശേഷിപ്പ്‌ നല്ലതാണ്‌,
ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്‌
അതുമാത്രമായിരിക്കും.

യഥാര്‍ത്ഥ സ്നേഹത്തിന്റെ
ചെറുവിരല്‍ സ്പര്‍ശനം പോലും
ആഴിയുടെ പരപ്പും ആഴവുമുണ്ടാകും.

ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍
ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞ്‌ പോകാത്ത
സ്നേഹമുണ്ടായാല്‍ ആ ജീവിതം സ്വാര്‍ത്ഥകം.

അക്ഷയപാത്രമാണ്‌ സ്നേഹം.
നല്‍കുമ്പോള്‍ ഇരട്ടി തിരിച്ചുകിട്ടുന്ന പുണ്യവും.

അറിയുന്തോറും ഒത്തിരി
സത്യമുള്ള പ്രതിഭാസമാണ്‌ സ്നേഹം.

സ്നേഹത്തിന്റെ കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
ഒടുക്കം ശിഷ്ടത്തിന്റെ കോളം പരിശോധിച്ചാല്‍
നഷ്ടചിഹ്നങ്ങള്‍ മാത്രമേ ഉണ്ടാകുള്ളൂ.

മിന്നാത്ത പൊന്നും പ്രണയവും.

മിന്നാത്ത പൊന്ന്
ഇന്നലയവള്‍ മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്‌ കാക്കയ്ക്‌ കൊടുത്തു.
കാക്ക പെണ്ണ്‍ നാളെ പുതുചെക്കനുമായി
എന്റെ വീട്ടില്‍ വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.
രക്തദാഹിയായ കൊതുകിന്‌ മുന്നില്‍
നിന്നും രക്ഷനേടാന്‍ ഞാന്‍ കുരിശ്‌ കാട്ടി.
കൊതുക്‌,
കര്‍ത്താവിന്റെ
ആണിപഴുതിലെ നനവില്‍ നാവ്‌ ഒട്ടിച്ചു,
ദാഹം തീര്‍ത്തു.

പീലാത്തോസാകാന്‍ സര്‍ക്കാര്‍
വയനാട്ടിലെ കര്‍ഷകന്‍
ഒപ്പിന്‌ കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വോഷിക്കണം.
ഒപ്പിന്‌ കീഴെ-
കുത്തിടുന്നവര്‍ ആത്മഹത്യ ചെയ്യുമത്രേ.
കേള്‍ക്കേണ്ടേ സര്‍ക്കാര്‍,
പീലാത്തോസാകാന്‍ കാത്തിരിക്കുകയാണവര്‍.

Sunday, July 24, 2022

ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകള്‍

 ജീവിതത്തിണ്റ്റെ ഓര്‍മ്മത്തെറ്റുകളാണ'
 നഷ്ടങ്ങള്‍,
ഒരിക്കല്‍ ചേര്‍ത്തുവച്ച്‌-
അവസാനകോളം പരിശോധിച്ചാല്‍
ലഭിക്കുന്ന ശിഷ്ടങ്ങള്‍ 
അനുഭവങ്ങളാണ'.
മുന്നോട്ടുള്ള പ്രയാണത്തിണ്റ്റെ 
വഴികാട്ടിയും.

നാം ജീവിതത്തില്‍-
ആരെയോ തിരയുമ്പോള്‍
നമ്മെ തേടുന്ന-
മറ്റൊരു ഹൃദയമുണ്ടാവും
എന്നത്‌ തീര്‍ച്ചയാണ'.

കണ്ടു മറന്ന കാഴ്ചകളേക്കാളും
കാണേണ്ട കാഴ്ചകള്‍
എത്രയോ വലുതാകാം-
എന്ന ചിന്ത മനസ്സില്‍ സൂക്ഷിക്കുക.

ഓര്‍മ്മയില്‍ തിരയുന്ന
 ഓരോ ചിന്തകളും
നമ്മുടെ ജീവിതത്തിണ്റ്റെ 
ചലനങ്ങളാകാം.
ഒരാള്‍ നമ്മെ അറിയുമ്പോള്‍അവരെ നാം അറിയേണ്ടത്‌
ആ മനസ്സില്‍ നിന്ന്‌ തന്നെയാവണം.

Saturday, July 23, 2022

സ്നേഹത്തിന്റെ തൂവലുകള്‍

ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന 
ഓരോ ചിന്തകളും
നമുക്കുള്ളിലെ 
പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ 
യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം
-
കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ 
നേട്ടം മാത്രമേ 
നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ 
സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ മനസ്സില്‍ 
ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും 
വലിയ സമ്പാദ്യം.
--
ജീവിതത്തിന്റെ 
തൂവലുകളാണ' 
ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ 
നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.
-
കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍ 
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ 
നല്‍കിയ സ്നേഹം.

സ്നേഹം, കൊടുക്കലും വാങ്ങലും

 കൊടുക്കലിനും വാങ്ങലിനും 
ഇടയില്‍പെട്ട് നട്ടം തിരിയുന്ന 
അനുഭവമാണ് ജീവിതം

പണത്തിന് മേലെ പറക്കുന്ന
ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ 
കഴിയില്ല
എന്നത് പ്രപഞ്ച സത്യം.

സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.
-


ഒരാള്‍ക്ക് നമ്മെ 
ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ 
സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

Friday, July 22, 2022

സ്നേഹനൈര്‍മ്മല്യം

സ്നേഹത്തിന്റെ ഭാവം
സന്തോഷത്തിന്റെ 
നൈര്‍മ്മല്യം മാത്രമല്ല,
മറുവശം കണ്ണീരിന്റെ 
നോവുമുണ്ട്‌.
-
സ്നേഹത്തില്‍ 
പങ്കുചേര്‍ക്കാതിരീക്കുക
-
സ്നേഹം ധാനമായി
 നല്‍കുന്നവന്റെ മനസ്സ്‌
പുണ്യം ചെയ്ത 
വിശ്വാസിയുടേതാണ'
-
സ്നേഹമറിയാത്ത 
മനസ്സ്‌ മരുവിടം പോലെയാണ'
-
ആഴക്കടല്‍ പോലെയാണ' സ്നേഹം
അറിയുംതോറും വീണ്ടും വീണ്ടും
ആഴം വര്‍ദ്ധിയ്ക്കുന്ന പ്രതിഭാസം.

ബാക്കിയവുന്നത്‌

സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന്‌ ചാരവുമാകുന്നു.

സ്നേഹത്തിണ്റ്റെ മുഖം.
പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

നമുക്ക്‌ നഷ്ടപ്പെടുന്നത്‌.
ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ
ആഴവും മാത്രമേയുണ്ടാവുള്ളൂ.

എന്തിലാണ'പൂര്‍ണ്ണത
എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.

പറഞ്ഞതും,പറയാതെ ബാക്കിവെച്ചതും.
ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.

Delete ചെയ്യപ്പെട്ട ഓർമ്മകൾ

മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
ഒരു ശ്രമം.
വീണ്ടും,
വെറുതെ-
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മൂടിവച്ചു.
ഒരു വഴിയും ഇല്ലെന്ന് 
മനസ്സിന്റെ മെസേജ് 
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌ പൂർണമായും 
ഡിലീറ്റ്‌ ചെയ്യതുകളഞ്ഞു.
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
പ്രണയിനി,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത
കളവ്‌,
അങ്ങനെ.. എല്ലാമെല്ലാം 
പേര'പോലും മറന്ന്‌-
പൂജ്യമായി പോയ 
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ'ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്തനും 
അവനോട് സംസാരിക്കാനും 
എന്നെ വീണ്ടെടുക്കാനും 
ഇനി ഒരു വഴി മാത്രം ബാക്കി ഉള്ളു 
ആ ചിന്തയിൽ എന്നെ വിചാരിച്ചാൽ 
അവന്റെ ഉള്ളിൽ ഞാനുണ്ട് 


സൗഹൃദം

 സൗഹൃദത്തിന്റെ വെളിച്ചത്തിന്‌ 
പരിധിയുണ്ടായാല്‍ സ്നേഹത്തിന്റെ 
നിലാവ്‌ ഭൂമിയോളം പരന്നു കീടക്കും

ചിന്ത.
ചിന്തകള്‍ ഇല്ലാത്ത ജീവിതം 
ശൂന്യമാണ്‌.ചില ശൂന്യജീവിത്തില്‍ 
ചിന്തമാത്രമേയുണ്ടാകുള്ളൂ.

നഗ്നത.
ഓരോ വ്യക്തിയുടെയും 
വേഷത്തിനപ്പുറം, സ്വഭാവത്തിന്റെ 
കാണാത്ത നഗ്നതയുണ്ടാകും

വാക്കുകള്‍
വാക്കുകള്‍ക്കിടിയിലെ മൗനവും 
വരികള്‍ക്കിടയിലെ അര്‍തഥവും 

വാചാലതയെക്കള്‍ വിശാലമാണ്‌.

സൂര്യഗ്രഹണം.


സൂര്യനെ വിഴുങ്ങിയ
പാമ്പ്‌ ഛര്‍ദ്ദിക്കാനാകാതെ
ആകാശമേഘങ്ങളില്‍,
ഭൂമിയില്‍,
ഇരുളിണ്റ്റെ പൂതനാമോക്ഷം.
പരിഭ്രാന്തിയുടെ ചുടലകളില്‍, ,
പവര്‍കട്ടും,
മോഷണവും.
തടവിലാക്കിയ വെളിച്ചത്തിന്റെ 
വേദനയില്‍പിടയുന്ന പാമ്പ്‌.
വിശ്രമമില്ലാതെ പണിയെടുത്തു പണിയെടുത്ത്‌,
വെളിച്ചം മങ്ങി ചന്ദ്രനും.
രാപ്പാടിയ്ക്കെന്നും വിരുന്നുപോക്ക്‌.
ടൈനാമോ ഇല്ലാത്ത സൈക്കിള്‍ സഞ്ചാരി
പിഴ കൊടുത്ത്‌ കൊടുത്തു
മടുത്ത്‌,
ഒടുക്കം.
സൈക്കിള്‍ ഉപേക്ഷിച്ച്‌ എങ്ങോ ഓടി മറഞ്ഞു.
രാത്രിസുന്ദരിയുടെ മടിനിറയെ പണവും,
അടിവയര്‍ മുഴുവന്‍ വേദനയും.
ഇരുളിണ്റ്റെ കാവാലാള്‍ ഉറങ്ങാതെ
പണിയെടുത്തു പണിയെടുത്ത്‌ 
ഒടുക്കത്തെ ഉറക്കത്തിലേക്ക്‌ മരിച്ച്‌ വീഴുന്നു.
പുലരി പാടാന്‍ കഴിയാതെ
പൂവന്‍ പിടയെ കൊത്തിയകറ്റുന്നു.
രണ്ടാംകളി മാത്രം വിധിക്കപ്പെട്ട റ്റീയറ്ററുകളില്‍
കുളിച്ചിട്ടും കുളിച്ചിട്ടും തീരാതെ
നായിക വെള്ളം കുടിക്കുന്നു.
കല്ല്യാണം കുറിച്ച പെണ്ണും ചെക്കനും
പകലിനെ കിനാവുകണ്ട്‌ രണ്ട്‌ കിടക്കറയില്‍
സ്വപ്നത്തില്‍ രമിച്ച്‌ അങ്ങനെ..യങ്ങയനെ
ഇണചേര്‍ന്ന്‌ മതിവരാതെ
വീണ്ടും വീണ്ടും തമ്മീ പുണരുന്ന
ജാരനും ഭാര്യയ്ക്കും ഇടയില്‍ വരാന്‍കഴിയാതെ
നൈറ്റ്‌-ഡ്യൂട്ടിയില്‍ ഭര്‍ത്താവ്‌.
വാര്‍ത്തകള്‍ നിറച്ച്‌ പകലിനെ കാത്തിരുന്ന
വര്‍ത്തമാനപത്രത്തിന്‌ നഷ്ടം കോടികളുടെ കോളത്തില്‍.
കാഴ്ച നഷ്ടം വന്ന വല്യമ്മ മാത്രം
കേട്ടതൊന്നും വിശ്വസിക്കാതെ കണ്ണു തുറന്ന്‌
വെറുതെ ചിരിക്കുന്നു.
രാത്രി..
വീണ്ടും രാത്രി.
പിന്നെയും ..പിന്നെയും 
രാത്രികള്‍...

Wednesday, July 20, 2022

സ്നേഹത്തിന്റെ തൂവല്‍


കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാത്രമല്ല ജീവിതം,
അനുഭവത്തിന്റെ കയ്പും
സ്നേഹത്തിന്റെ കൂടിചേരലും
ഒത്തൊരുമിക്കുന്നതാണ' ജീവിതം.
------------------------------------
സ്നേഹത്തിന' പകരം
സ്നേഹം നല്‍കുന്നത്‌ നന്‍മയാണ'.
വെറുപ്പിനും നിന്ദയ്കും പകരം
സ്നേഹം പുണ്യയമാണ'.
-----------------------------------------------
നല്ല സുഹൃത്തിന്റെ ആശ്വാസത്തില്‍
തൊട്ട ഒരു വാക്കുപോലും സ്നേഹത്തിന്റെ
തൂവല്‍ സ്പര്‍ശമാണ`.

ദിശമാറ്റിമറിക്കാന്‍.

ഒരു സംഭാവനയ്ക്‌ പിന്നില്‍
ഒരായിരം രൂപയുടെ മോഹമുണ്ടാകും.
ഒരു അഭിനന്ദനത്തിന്‌ പിന്നില്‍
ലഭിക്കതെ പോയ മോഹപെയ്തിണ്റ്റെ
കണ്ണീരുണ്ടാകും.
-
ഒരു നേട്ടത്തില്‍ പുഞ്ചിരിക്കുമ്പോള്‍
ഒരു കൂട്ടം ആളുകളുടെ പരാജയത്തിണ്റ്റെ
നോവുണ്ടാകും അതിനുപിന്നില്‍.
-
നമുക്ക്‌ നഷ്ടപ്പെടുന്ന ഒാരോ സ്ഥാനവും,
അരുകിലെ സഹോദരന്‌ ലഭിച്ചതില്‍
ആഹ്ളാദിക്കുക.
-
ഒരു വാക്കോ ഒരു വരിയോ മതി
ഒരു ജീവിതത്തിണ്റ്റെ ദിശമാറ്റിമറിക്കാന്‍.

Tuesday, July 19, 2022

ഒറ്റപ്പെട്ട മനസ്സ്‌


മനസ്സ്‌ ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ
ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക്‌ പോലും
ഏെറെ പ്രയോജനം ചെയ്യും.

മരണത്തിന്‌ തൊട്ട്‌ മുന്‍പ്‌ വരെയും
പ്രതീക്ഷ നല്‍കുന്ന ഹൃദയമാണ്‌
ഏറ്റവും ഉന്നതം.

                                                                                    അവസരം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുക.
                                                            എന്നാല്‍ പ്രവൃത്തില്‍ അവസരം
                                                             ഉപയോഗിക്കാതിരിക്കുക.

Sunday, July 17, 2022

ഓര്‍മ്മകള്‍ പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍

ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും
നമുക്കുള്ളിലെ പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ നേട്ടം 
മാത്രമേ നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ
മനസ്സില്‍ ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം.

ജീവിതത്തിന്റെ 
തൂവലുകളാണ' ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.

കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ നല്‍കിയ സ്നേഹം.
-

സ്നേഹം, കൊടുക്കലും വാങ്ങലും


കൊടുക്കലിനും വാങ്ങലിനും ഇടയില്‍
പെട്ട് നട്ടം തിരിയുന്ന അനുഭവമാണ് ജീവിതം.
പണത്തിന് മേലെ പറക്കുന്ന ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ കഴിയില്ല

എന്നത് പ്രപഞ്ച സത്യം. 
സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മ
തി

Saturday, July 16, 2022

ഒരിക്കല്‍ നമ്മെ നഷ്ടപ്പെടും-

സ്നേഹം അഗ്നിപോലെയാണ'.
കത്തിപ്പടരും തോറും
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന്‌ ചാരവുമാകുന്നു.

കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

ഒരിക്കല്‍ നമ്മെ നഷ്ടപ്പെടും-
ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ 
ആഴവും മാത്രമേയുണ്ടാവുള്ളൂ.

പൂര്‍ണ്ണത. 
എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ' പൂര്‍ണ്ണത. 

പ്രവര്‍ത്തികള്‍
ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.

വായിച്ച വര്‍ത്തമാനങ്ങള്‍

വായിച്ച പുസ്തകങ്ങളേക്കാളും,
കേട്ട വര്‍ത്തമാനങ്ങളേക്കാളും,
കണ്ട കാഴ്ചകളേക്കാളും
എത്രയോ ഉന്നതമാണ`
ജീവിതാനുഭവത്തിണ്റ്റെ
ഉള്‍ചൂട്‌.

ഉള്ളം 
ഉള്ളം അറിയാതെ
പകര്‍ന്ന് പോയ ജലം
ഒരിക്കലും തിരികെ
ആഗിരണം ചെയ്യാനാകില്ല.

അത്മാവിന്റെ ഞരമ്പ്‌


 അരുകിലെ ഹൃദയ നോവില്‍ നമ്മുടെ
അത്മാവിന്റെ ഞരമ്പ്‌ പിടക്കുന്നുവെങ്കില്‍,
തീര്‍ച്ചയായും ആ നോവില്‍ സ്നേഹമുണ്ട്‌.

സ്നേഹം.
അകലും തോറും അടുപ്പം കൂടുകയും,
അടുക്കുന്തോറും അകലം തോന്നുകയും
ചെയ്യുന്നതാണ്‌ യാഥാര്‍ത്ഥ സ്നേഹം.

നടന്നകന്ന മനസ്സ്‌
സ്നേഹം അറിഞ്ഞ മനസ്സ്‌ നടന്നകന്നാലും
ഒരിക്കലെങ്കിലും തിരിഞ്ഞ്‌ നോക്കും
എന്നത്‌ നിശ്ചയം.

മുറിഞ്ഞ പോയ നിഴലുകള്‍
മുഖമൊരുക്കാന്‍ കണ്ണാടി തിരഞ്ഞ
എനിക്ക്‌ മുന്നില്‍
മുറിഞ്ഞ പോയ സൗഹൃദത്തിന്റെ
നിഴലുകള്‍ മാത്രം.
ആ നഷ്ടങ്ങള്‍ ചേര്‍ത്ത്‌ വച്ചപ്പോള്‍
അതില്‍ മുഖമോ,മനസ്സോ ഉണ്ടായി


പരന്നൊഴുകുന്ന മനസ്സ്‌

 നന്മകള്‍ നിറഞ്ഞ മനസ്സ്‌
പരന്നൊഴുകുന്ന പുഴപോലെയാണ്‌.
അരുകിലെ മാലിന്യങ്ങളെയും
അത്‌ ശുദ്ധീകരിക്കുന്നു.

കളവും വഞ്ചനയും.
സ്നേഹത്തിനുള്ളിലെ കളവും വഞ്ചനയും,
മരണത്തെക്കാള്‍ ഭയാനകമണ്‌.
അത്‌ മനസ്സിനെ ജീവനോടെ ദഹിപ്പിക്കലാണ്‌.

സ്വപ്നങ്ങളുടെ കടല്‍ത്തീരം.
ഓര്‍മ്മകളുടെ ശ്മശാനമാണ്‌ മനസ്സ്‌,
അതുപോലെ സ്വപ്നങ്ങളുടെ 
കടല്‍ത്തീരവും.

യാത്ര
ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച്‌ സ്നേഹമുണ്ടായിരിക്കണം.

വിരുന്നു മേശയിലെ നിലവിളി

kadhakali
 സര്‍,
എന്നെ വില്‍ക്കാന്‍ 
ഞാന്‍ അവനെ ഏല്‍പ്പിച്ചു.
കുംഭകോണ ലാഭം നോക്കി,
വിലപേശി..
ന്യായവിലക്ക്‌ 
എന്നെയവന്‍ വിദേശത്ത്‌ വിറ്റു.
ഭാഷയറിയാത്തതിനാല്‍
വിദേശ സദ്യായാലയത്തിലെ
കാഴ്ച കോമാളിയായി ഞാന്‍.
അങ്ങനെ പൈതൃക പാരമ്പര്യം
വിദേശവിരുന്നു
 മേശയിലെ നിലവിളിയായി.

അസൂയ.
എനിക്ക്‌ എന്നോട്‌ തന്നെ 
ഭയങ്കര അസൂയമൂത്തൂ..
ചില്ലറ തല്ലിനായി ഞാന്‍ 
love inselt
ഒരു ഗുണ്ടയെ ഏര്‍പ്പാടാക്കി.
എന്റെ ചലനങ്ങള്‍ ചോര്‍ത്തിയ മനസ്സ്‌
ക്വട്ടേഷന്‍ കൂടുതല്‍ കൊടുത്ത്‌
ആ ഗുണ്ടയെ കൊണ്ടു എന്നെയങ്ങ്‌
കൊന്നുകളഞ്ഞു..

ഇന്നലെ രാത്രി.
ഓര്‍മ്മകള്‍ എന്നെ 
വിഴുങ്ങിക്കളഞ്ഞു
ഇന്നലെ രാത്രി.
love
ഇന്ന് ഉച്ചയൂണിന്‌
എങ്ങും പോയില്ല.
ദഹിക്കാത്ത ചിന്തകളായിരുന്നു-
അധികവും.

പ്രണയിനി.
ചങ്കെടുത്തു കാട്ടിയപ്പോള്‍
ചങ്ങാതി ചെവിയില്‍ തിരുകി
എങ്ങോ പോയിക്കളഞ്ഞു.
ഇനി ഞാന്‍ എങ്ങനെ പ്രണയിനിയെ കാണും.

Wednesday, July 13, 2022

സൗഹൃദം

സൗഹൃദം

സൗഹൃദത്തിന്റെ 
വെളിച്ചത്തിന്‌ 
പരിധിയുണ്ടായാല്‍ 
സ്നേഹത്തിന്റെ നിലാവ്‌ 
ഭൂമിയോളം പരന്നു കീടക്കും

ചിന്ത.
ചിന്തകള്‍ ഇല്ലാത്ത 
ജീവിതം ശൂന്യമാണ്‌.
ചില ശൂന്യജീവിത്തില്‍ 
ചിന്തമാത്രമേയുണ്ടാകുള്ളൂ.

നഗ്നത.
ഓരോ വ്യക്തിയുടെയും 
വേഷത്തിനപ്പുറം, 
സ്വഭാവത്തിന്റെ കാണാത്ത 
നഗ്നതയുണ്ടാകും

വാക്കുകള്‍
വാക്കുകള്‍ക്കിടിയിലെ മൗനവും 
വരികള്‍ക്കിടയിലെ അര്‍തഥവും 
വാചാലതയെക്കള്‍ വിശാലമാണ്‌.

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.