Sunday, August 15, 2021

സ്നേഹത്തിന്റെ തൂവലുകള്‍

ഓര്‍മ്മകള്‍ നമ്മെ 
പൊതിഞ്ഞ്‌ പിടിയ്ക്കുമ്പോള്‍
മനസ്സിലേക്ക്‌ വരുന്ന ഓരോ ചിന്തകളും
നമുക്കുള്ളിലെ പൊടിപിടിച്ച്‌ കിടക്കുന്ന
സ്വപ്നങ്ങുടെയോ യാഥാര്‍ത്ഥ്യങ്ങളുടെയോ
നേര്‍ചിത്രങ്ങളാകാം

കാലത്തിന്റെ പഴക്കം 
നമ്മെ തളര്‍ത്തുമ്പോള്‍
ഓര്‍മ്മകളിലെ നേട്ടം 
മാത്രമേ നമുക്ക്‌ ബാക്കിയുണ്ടാകൂ,
ആ ധന്യതയുടെ സ്വരുകൂട്ടലിനായി
സ്നേഹത്തിന്റെ നിലാവ്‌
അരുകിലെ
മനസ്സില്‍ ബാക്കി വച്ചാല്‍ അതാകും
അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം.

ജീവിതത്തിന്റെ 
തൂവലുകളാണ' ഓരോ നിമിഷവും.
നഷ്ടപ്പെടുത്തുന്ന 
സ്പന്ദനങ്ങള്‍ മടക്കി ലഭിക്കില്ല.
ഒടുവില്‍ തൂവലുകള്‍ 
കൊഴിഞ്ഞ്‌ തളര്‍ന്നിരിക്കുമ്പോള്‍
നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ 
വേദനയായി പിന്തുടരും.

കാലം നമ്മെ കടന്നു 
പൊയ്കൊണ്ടിരിക്കുന്നു,
ഒപ്പം നമ്മളും,
മടങ്ങി വരവില്‍
നമ്മെ കാത്ത്‌ 
ഒന്നു മാത്രമേ ഉണ്ടാകൂ
നാം അറിഞ്ഞ്‌ നല്‍കിയ സ്നേഹം.
-

Monday, August 09, 2021

സ്നേഹം, കൊടുക്കലും വാങ്ങലും

കൊടുക്കലിനും വാങ്ങലിനും ഇടയില്‍
പെട്ട് നട്ടം തിരിയുന്ന അനുഭവമാണ് ജീവിതം..
-പണത്തിന് മേലെ പറക്കുന്ന ഒന്നാണ് സ്നേഹം.
അതിന് വില നിശ്ചയിക്കാന്‍ കഴിയില്ല
സ്നേഹം, കൊടുക്കലും വാങ്ങലും
എന്നത് പ്രപഞ്ച സത്യം. 

സ്നേഹം വാങ്ങല്‍ മാത്രമല്ല.
പകരം മടക്കി നല്‍കുമ്പോള്‍
മാത്രമേ യാഥാര്‍ത്ഥ്യമാകുന്നുള്ളു.

ഒരാള്‍ക്ക് നമ്മെ ഓര്‍ത്തിരിക്കാന്‍
ഹൃദയമറിഞ്ഞ സ്നേഹത്തിന്റെ
ഒരു ചീള് മാത്രം മതി

Monday, August 02, 2021

സ്നേഹത്തിന്റെ നിലാവ്

സ്നേഹം അഗ്നിപോലെയാണ'.
സ്നേഹത്തിന്റെ നിലാവ്കത്തിപ്പടരും തോറും
ചൂട്‌ വര്‍ദ്ധിക്കുന്നു.
അതു പോലെ നഷ്ടപ്പെടുമ്പോള്‍
പെട്ടന്ന്‌ ചാരവുമാകുന്നു.

പകര്‍ന്ന സ്നേഹത്തിനും,
നല്‍കിയ ധാനത്തിനും,
കണക്ക്‌ സൂക്ഷിക്കാതിരിക്കുക.
നല്‍കിയ നന്‍മകള്‍
അതേ മുഖത്തില്‍
തിരിച്ച്‌ ലഭിച്ചെന്ന്‌ വരില്ല.

ഒരിക്കല്‍ നമുക്ക്‌ നമ്മെ നഷ്ടപ്പെടും-
എന്നത്‌ നിശ്ചയം.
അന്ന്‌ ബാക്കിയവുന്നത്‌
നല്‍കിയ സ്നേഹത്തിണ്റ്റെ നിലാവും,
കുറിച്ച അക്ഷരങ്ങളുടെ 
ആഴവും മാത്രമേയുണ്ടാവുള്ളൂ.

എന്തു ചെയ്യുന്നു എന്നതിനപ്പുറം.
എങ്ങനെ ചെയ്യുന്നു
എന്നതിലാണ'പൂര്‍ണ്ണത.

ചെയ്ത പ്രവര്‍ത്തികള്‍
പറയാതെയും.
പറഞ്ഞ പ്രവര്‍ത്തികള്‍
ചെയ്യാനും ശ്രമിക്കുക.







കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.