Saturday, June 26, 2021

അപ്‌ലോഡ് ചെയ്തമനസ്സ്

അപ'ലോഡ്‌ ചെയ്ത മനസ്സ്
 മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
വെറുതെ-
ഒരു ശ്രമം.
വീണ്ടും,
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മനസ്സ്‌ മൂടിവച്ചു.
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌-
ഡിലീറ്റ്‌ ചെയ്യതു
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത,
കളവ്‌,
അങ്ങനെ.. അങ്ങനെ 
എന്തെല്ലാം.
പേര്'പോലും മറന്ന്‌-
പൂജ്യമായി പോയ 
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ്‌ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്താന്‍
നിങ്ങൾക്ക് 
ഇനി,
അവനെ  വിചാരിച്ചാല്‍ മതി. ‌
അവന്റെ ഉള്ളിൽ 
ഞാനുണ്ടാകും നിങ്ങളെ കാത്ത് 

Monday, June 21, 2021

ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നത്‌.

 

നഷ്ടപ്പെട്ടതിനെക്കുറിച്ച്‌ ചിന്തിക്കാതെ,
ഇനി ഉണ്ടായേക്കാവുന്ന
നഷ്ടത്തെക്കുറിച്ച്‌ ബോധവാനാകുക.

നാം നാളേയ്ക്‌ മാറ്റി വയ്ക്കുന്ന ഒരു കാര്യവും
ഈ ജീവിതത്തില്‍ നമുക്ക്‌ ഇന്ന്‌ ലഭിക്കുന്നില്ല.

ആഴിയേക്കാള്‍ ആഴവും
കടലുപ്പിനേക്കാള്‍ ഉപ്പും
നോവുന്ന കണ്ണീരിനുണ്ടാകും.

സ്നേഹത്തിന്റെ ക്ഷേത്രമാകണം മനസ്സ്‌.


Sunday, June 20, 2021

Delete ചെയ്യപ്പെട്ട ഓർമ്മകൾ

മനസ്സില്‍ മറഞ്ഞിരുന്ന-
കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍
ഒരു ശ്രമം.
വീണ്ടും,
വെറുതെ-
ഒരിക്കലൂടെ.
ഉള്ളില്‍ കടക്കാനുള്ള-
വഴിയും മൂടിവച്ചു.
ഒരു വഴിയും ഇല്ലെന്ന് 
മനസ്സിന്റെ മെസേജ് 
ഓര്‍മ്മയുടെ ടേറ്റകള്‍ മുഴുവന്‍
ആരോ പെന്‍ ഡ്രവ്വില്‍ പകര്‍ത്തി
എന്നെയങ്ങ്‌ പൂർണമായും 
ഡിലീറ്റ്‌ ചെയ്യതുകളഞ്ഞു.
അഛന്‍,
അമ്മ,
സഹോദരങ്ങള്‍,
പ്രണയിനി,
കൂട്ടുകാര്‍,
വീട്‌,
സ്വപ്നം,
ചിന്ത,
കളവ്‌,
അങ്ങനെ.. എല്ലാമെല്ലാം 
പേര'പോലും മറന്ന്‌-
പൂജ്യമായി പോയ 
എന്നെ,
ഞാനെങ്ങനെ കണ്ടെത്തും.
എന്റെ മനസ്സ്‌
അപ'ലോഡ്‌ ചെയ്തു-
ഞാനായി തീര്‍ന്ന തസ്കരനെ
കണ്ടെത്തനും 
അവനോട് സംസാരിക്കാനും 
എന്നെ വീണ്ടെടുക്കാനും 
ഇനി ഒരു വഴി മാത്രം ബാക്കി ഉള്ളു 
ആ ചിന്തയിൽ എന്നെ വിചാരിച്ചാൽ 
അവന്റെ ഉള്ളിൽ ഞാനുണ്ട് 

Tuesday, June 15, 2021

മിന്നാത്ത പൊന്നും പ്രണയവും.

 

മിന്നാത്ത പൊന്ന്
ഇന്നലയവൾ  മടക്കി തന്നു,
പ്രണയവും.
ഉരുകിയ പൊന്ന്
പൂച്ചെടുത്ത്കാക്കയ്ക്കൊടുത്തു.
കാക്ക പെണ്ണ്നാളെ പുതുചെക്കനുമായി
എന്റെ വീട്ടിൽ  വിരുന്ന് വരും.

രക്തദാഹിയായ കൊതുക്‌.

       രക്തദാഹിയായ കൊതുകിന്മുന്നിൽ
നിന്നും രക്ഷനേടാൻ  ഞാൻ കുരിശ്കാട്ടി.
കൊതുക്‌,
കര്ത്താവിന്റെ
ആണിപഴുതിലെ നനവിൽ നാവ്ഒട്ടിച്ചു,
ദാഹം തീർത്തു

പീലാത്തോസാകാൻ  സർക്കാർ

വയനാട്ടിലെ കർഷകൻ
ഒപ്പിന്കീഴെ
പുള്ളിയിടാറുണ്ടോ എന്ന് അന്വേഷിക്കണം.
ഒപ്പിന്കീഴെ-
കുത്തിടുന്നവർ ആത്മഹത്യ ചെയ്യുമത്രേ.
 
കേൾക്കണ്ട സർക്കാർ,
പീലാത്തോസാകാൻ  കാത്തിരിക്കുകയാണവ

Friday, June 11, 2021

സെവന്റീസ്‌....


ഴാം കല്ലിനുമേൽ 
ഉന്നം കൊളുത്തി                                                                         
നെഞ്ച് തകർത്തൊരേറ്...                                                                                                            ഏഴും തെറ്റി 
തെറിച്ച് പല ദിക്കിൽ                                                                                             
ചിന്നം.                                                                                                                                                      പിന്നം.                                                                                                                                   
ആറാളും മുതുകും പൊത്തി 
ഓടി മറഞ്ഞു,  
പെറുക്കിക്കൂട്ടി                                                                                                        
ഒന്നിനു മേൽ ഒന്നടുക്കി..                                                                                                    രണ്ടടുക്കി,                                                                                                                                     മൂന്ന്,
നാല്,
അഞ്ചടുക്കി..,
ആറ്....,
ദേ..വരുന്നു..മുതുകു തുളഞ്ഞൊരു ഏറ്.......
അഞ്ചാം നിലയിൽനിന്ന് താഴേക്ക്‌ 
അടുക്കുതെറ്റി,
മേലെന്ന് രണ്ടും പൊത്തോന്ന്...
ഓട്ടം.
വീണ്ടും....
അടുക്കൽ,
അഞ്ച്,..ആറ്,
ഓടിക്കോ......
വരുന്നെടാ..ഏറ്....
പാത്ത് 
പാത്തുവന്ന്  
ഒന്നിന് മേൽ
 ഒന്ന് വച്ച്..
രണ്ടുവച്ച് 
ഒടുക്കം, 
ആറിനുമേൽ മിടിക്കുന്ന 
ഹൃദയംവച്ച്..
തിരിഞ്ഞ് 
നോക്കി..നോക്കി..
വിളിച്ചൊരു കൂവൽ 
സെവന്റീസ്‌.....
സെവന്റീസ്‌....

Saturday, June 05, 2021

മഴ.. മഴ...മനസ്സില്‍ തോരാത്ത മഴ....


ഒന്നാം ദിവസം:
മഴ ഒരനുഭവമാണ്
ആഹ്ളാദമണ്
ആനന്ദമാണ്
ആഘോഷമാണ്
വെള്ളം തെറിപ്പിച്ച്‌
തോര്ത്തു മുണ്ട്‌ ചൂണ്ടയാക്കി
മുറ്റത്ത്‌ കടലാസ്‌ തോണിയിറക്
ചങ്ങാതിയെ വെള്ളത്തില് ഉന്തിയിട്ട്‌
സ്കൂളിൽ പോകാതെ
പുഴയിൽ കുത്തിമറിഞ്ഞ്
ചെളി തെറിപ്പിച്ച് തല നനച്ച്‌..നനച്ച്‌...
രണ്ടാം ദിവസം :
മഴ അസ്വസ്തമാണ്
മഴ ഒഴിയാനുള്ള കാത്തിരിപ്പായി,
കാല് പന്തു കളിക്കാനാകാതെ,
സെവന്റീസ്‌ വിളിക്കാനാകാതെ,
ഗോലി കളിയിൽ ചങ്ങാതിയെ തോല്പ്പിച്ച്‌
കൈ ഞൊട്ടയ്ക്ക്‌ തല്ലാൻ കഴിയാതെ
നനഞ്ഞ്‌..
നനഞ്ഞു..
ഒടുക്കം,
മടുത്തു.
നാവില് പനിയുടെ കയ്പുമായി
വെള്ളത്തില് കളിച്ചതിന്റെ
ശകാരം കേട്ടു കേട്ട്
രാപ്പനിയിയെ പേടിച്ച്‌
കാഞ്ഞിലെ കൊച്ചനെ കിനാവില് കണ്ട്
ഭയപ്പെട്ട മനസ്സുമായി...
അങ്ങനെ..യങ്ങനെ.
മൂന്നാം ദിവസം :
പനിയിൽ കിടുങ്ങി വിറച്ച്
ഗോപി ഡോക്ടറുടെ
ഗുളിക വിഴുങ്ങി
ഒട്ടും ഇഷ്ടമില്ലാത്ത പൊടിയരി
കഞ്ഞി കുടിച്ച്,
നാവിൽ നാരങ്ങ അച്ചാർ തൊട്ട്
പുറത്ത് ഇറങ്ങാനാകാതെ.
മഴ പെയ്യുന്ന രാത്രിയില്
ജാലകത്തിനരുകിലിരുന്ന്
ഭിത്തിയില് കവിളുരുമി
ഓര്മ്മകളുടെ മുറ്റത്തു കൂടി
നടക്കാന് കൊതിയാണ്‌.
തമ്മില് കാണുന്ന ചങ്ങാതിയോട്
ഒന്നു മിണ്ടാന്,
ഒരു പീലി തുണ്ട്‌ കടം ചോദിക്കാന്,
തല്ലു കൊള്ളാതിരിക്കാന് പുസ്തകതാളില്
അവന് ഒളിപ്പിച്ച തളിരില കട്ടെടുക്കാന്,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്‌
ഈണത്തില് ചെല്ലികേള്പ്പിക്കാന്,
ക്ലാസ്സ്‌ കഴിഞ്ഞ്‌ മടങ്ങുമ്പോള്
ഇഷ്ടക്കാരന് വേണ്ടി കീശയില് കാത്തു വച്ച
തേന് മിഠായി കൊടുക്കാന്
ഉദയന് ചേട്ടന്റെ സൈക്കിളിന്‌
മുന്നിലിരുന്ന് വീട്ടിലേക്ക്‌ പായാന്,
ഉമ്മായുടെ കൈയില് നിന്ന്
മുളക്‌ ചമ്മന്തി ചേര്ത്ത ഒരുള ചോറുണ്ണാന്....
അങ്ങെനെയങ്ങേനെ...
പക്ഷെ...ഇപ്പോഴും പുറത്തു
മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.
നനയട്ടെ . ഭൂമിയും മനസ്സും കുളിരും വരെ
പെയ്യട്ടെ... പെയ്യട്ടെങ്ങന പെയ്യട്ടെ..

( കുറിപ്പ്.എന്റെ മഴ ഓർമ്മ പുസ്തകത്തിൽ നിന്ന്.. എം. എച്ച്. സഹീർ ).

കോപ്പിറൈറ്റ്....

Commons Attribution-Noncommercial-No Derivative Works 2.5 India License.© 2015 to 2022 , M.H.Saheer. All contents on this site are written by m.h.saheer and are protected by copyright laws.